ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവച്ചതായി പ്രഖ്യാപിച്ചു. തിങ്കളും (24), ചൊവ്വയുമായി (25) പ്രഖ്യാപിച്ച പണിമുടക്കാണ് മാറ്റിവച്ചത്.
യൂണിയൻ പ്രതിനിധികളും ബാങ്ക് മാനേജ്മെന്റുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ആവശ്യത്തിനു ജീവനക്കാരെ റിക്രൂട്ട് ചെയ്യുക, സ്ഥിരം ജോലി പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.